എറണാകുളം: അഖില ലോകത്തിന്റെ രക്ഷകനായ എറണാകുളത്തപ്പന് നേരിടേണ്ടിവരുന്ന കടുത്ത നഷ്ടങ്ങൾചുരുളഴിയുന്നു കൊച്ചിൻ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളത്തപ്പൻ ശിവക്ഷേത്രം ഭക്തരുടെ ഏറ്റവും പ്രിയപ്പെട്ട ദേവൻ ഇന്ന് കഷ്ടത്തിലാണ്.
ഭഗവാന്റെ ഭക്ഷണസാധനങ്ങൾ പോലും കരിഞ്ചന്തയിൽ മറച്ചുവെക്കുന്നു. നിരന്തരമായി ഈ വർഷം തന്നെ ഒരുപാട് സംഭവങ്ങൾ ഇതിനോടകം അരങ്ങേറി കഴിഞ്ഞു. ഭക്തജനങ്ങളുടെ ഹൃദയത്തിൽ കെടാത്ത നെയ് തിരി നാളും പോലെ കത്തി നിൽക്കുന്ന എറണാകുളത്തപ്പൻ ഇന്ന് അനുഭവിക്കേണ്ടിവരുന്ന ചൂഷണം ചില്ലറ ഒന്നുമല്ല.
കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരും മേലുദ്യോഗസ്ഥന്മാരുടയും ദുഷിച്ച ഭരണം മൂലം ഭഗവാന്റെ മുതലുകൾ കട്ടുമുടിക്കുന്ന അവസ്ഥ തുടർന്നുകൊണ്ടേയിരിക്കുന്നു. ഭഗവാന്റെ 750 കിലോ എള്ളും 80 കിലോ ഉണക്കമുന്തിരിയും അപ്രത്യക്ഷമായി ഇതിന്റെ അന്വേഷണം ഇന്നും എവിടെയും എത്തിയിട്ടില്ല. നിരന്തരം കൊച്ചിൻ ദേവസ്വം ബോർഡിനെതിരെയും ക്ഷേത്രത്തിലെ ഭരണരീതിക്കെതിരെയും പലതവണ പരാതികൾ ഉന്നയിച്ചിട്ടുണ്ട്. ഇതിനെ പോലും ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ക്ഷേത്രത്തിലേക്ക് കടക്കുന്ന പ്രധാന കവാടത്തിന് മുന്നിൽ ഒരു മരം വീണു കിടന്നിട്ട് പോലും അത് നീക്കം ചെയ്യാൻ പോലും ശ്രമിച്ചില്ല. ഇതേ തുടർന്ന് പല ഭക്തജനങ്ങളും നിയമനടപടിക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ഇനിയും ഭഗവാനെ നേരെയുള്ള ഈ ചൂഷണം വെച്ച് പുലർത്താൻ പറ്റില്ല സർക്കാരും ഇതിനെതിരെ നടപടിയെടുക്കണം എന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
ദേവസ്വം ബോർഡ് ജീവനക്കാരുടെ പെരുമാറ്റം പോലും ശരിയല്ല ഭക്തജനങ്ങൾ ക്ഷേത്രനടയിൽ വഴിപാടായി സമർപ്പിക്കുന്ന വസ്തുക്കൾ ക്ഷേത്ര കണക്കുകളിൽ ഉൾപ്പെടുത്താതെയാണ് ഈ തട്ടിപ്പുകൾ അരങ്ങേറുന്നത് ഭഗവാന്റെ നടപ്പാത പോലും വൃത്തിയാക്കി ഇടാൻ ശ്രമിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക