ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു.ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് ദ്രൗപദി ചിത്രം കുറിച്ചത്.
വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം അവസാനിച്ചപ്പോള്‍ വിജയിക്കാനാവശ്യമായ അന്‍പതു ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപദി നേടിക്കഴിഞ്ഞു. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞതിനു ശേഷം മാത്രമേ ദ്രൗപദിയെ വിജയിയായി പ്രഖ്യാപിക്കുകയുള്ളൂ. ഇതിനകം 5,77,777 വോട്ടുകള്‍
ദ്രൗപദിക്ക് ലഭിച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീന്‍പട്നായിക് തുടങ്ങിയവര്‍ ദ്രൗപദിയെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തിയാണ് അഭിനന്ദനം അറിയിച്ചത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും മോദിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക