ഉത്തർ പ്രദേശ്; ടാറ്റൂ കുത്തുന്നതിലൂടെ സംസ്ഥാനത്ത് എച്ച് ഐ വി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി. വാരണാസിയിൽ അടുത്തിടെ നിരവധി പേർക്ക് രോഗം പകർന്നത് കുറഞ്ഞ വിലയിൽ ശരിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ടാറ്റൂ കുത്തിയതിലൂടെ ആണെന്ന് കണ്ടെത്തി.
ബരാഗോണില്‍ നിന്നുള്ള 20 കാരനും നഗ്മയില്‍ നിന്നുള്ള 25 കാരിയായ യുവതിയും ഉള്‍പ്പെടെ 14 പേരാണ് അടുത്തിടെ രോഗബാധിതര്‍ ആയത്. ഒരാൾക്ക് ഉപയോഗിച്ച സൂചി വീണ്ടും മറ്റുള്ളവർക്ക് ഉപയോഗിച്ചതിലൂടെയാണ് അസുഖം പടർന്നിരിക്കുന്നത്.
രോഗികൾക്ക് ടൈഫോയ്ഡിന്റേത് ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളുടെ ടെസ്റ്റ് നടത്തിയെങ്കിലും അസുഖം സ്ഥിരീകരിക്കാൻ സാധിച്ചില്ല. പനി കുറയാത്തതിനെ തുടർന്ന് ഇവർക്ക് നടത്തിയ എച്ച് ഐ വി ടെസ്റ്റിന്റെ ഫലം പോസിറ്റീവ് ആയതോടെയാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. ഇവരെ കൗൺസിലിംഗിന് വിധേയരാക്കുകയും ഇവർ സുരക്ഷിതമല്ലാത്ത രീതിയിൽ ലൈംഗിക ബന്ധത്തിലോ മറ്റോ ഏർപ്പെട്ടിട്ടില്ലെന്നും മനസിലാക്കി. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗികളെല്ലാം അടുത്തിടെ ടാറ്റൂ പതിപ്പിച്ചിരുന്നു എന്നുള്ളത് ശ്രദ്ധയിൽ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക