പൊതു ചാർജർ എന്ന ആശയം ഇന്ത്യയിലും വരാനിരിക്കുകയാണ്. മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ് എന്നിങ്ങനെ ഇലക്ട്രോണിക് ഉല്പന്നങ്ങൾക്കെല്ലാം ഒരു ചാർജർ സംവിധാനം എന്ന ആശയമാണ് ഇന്ത്യയിലും നടപ്പിലാക്കുവാനൊരുങ്ങുന്നത്. ഓരോ ഇലക്ട്രോണിക് ഉപകാരണത്തിനും ഓരോ ചാർജർ എന്ന രീതി മാറ്റുവാനാണ് പുതിയ നീക്കം നടപ്പിലാക്കുന്നത്.
ഗോഡൗണുകളിൽ ധാന്യം ചോർന്നാൽ ബാധ്യത സർക്കാരിന്
നിലവിൽ ഓരോ ഉപകരണത്തിനും ഓരോ ചാർജർ എന്നുള്ള രീതി വലിയ രീതിയിൽ ഇ-വേസ്റ്റാണ് എന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നിൽ. പുതിയ ഫോണുകളും മറ്റും വാങ്ങുമ്പോൾ ചാർജിങ് പോർട്ടിൽ വരുന്ന വ്യത്യാസങ്ങൾ കാരണം പുതിയ ചാർജർ വീണ്ടും വാങ്ങേണ്ടി വരുന്ന സാഹചര്യമുണ്ട്.
‘പുളി’ കഴിക്കുന്നത് ലൈംഗിക ഉത്തേജനം കെടുത്തുമെന്ന് പറയുന്നതിൽ സത്യമുണ്ടോ?
സ്മാർട്ട് ഉപകരണങ്ങളെല്ലാം ടൈപ് സി യുഎസ്ബി പോർട്ട് ഉപയോഗപ്പെടുത്തണമെന്ന് യൂറോപ്യൻ രാജ്യങ്ങളുടെ ഭരണ നിർവഹണ സംവിധാനമായ യൂറോപ്യൻ യൂണിയൻ ജൂണിൽ ജൂണിൽ ശുപാർശ ചെയ്തിരുന്നു. 2024 ൽ തന്നെ നിയമം യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരത്തോടെ നടപ്പാക്കിയേക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക