സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിലമ്പൂർ വഴിക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ കാറിൽ കടത്തിയ 130 കിലോയോളം കഞ്ചാവ് പിടികൂടി. ആന്ധ്രായിൽ നിന്ന് മഞ്ചേരി ഭാഗത്തേക്ക് കൊണ്ട് വന്ന കഞ്ചാവ് ആണ് പിടികൂടിയത്.
കഞ്ചാവ് വിതരണത്തിനായി കടത്തി കൊണ്ട് വന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ നവാസ് ഷെരീഫ്, മുഹമ്മദ് ഷെഫീഖ്, അബ്ദുൽ സഹദ് ബാലുശ്ശേരി സ്വദേശി അമൽ, പത്തനംതിട്ട സ്വദേശി ഷഹദ് എന്നിവരെ പിടികൂടി. സുഹൃത്തുക്കളായ ഇവർ പരസ്പര ധാരണയോടെ ആന്ധ്രായിൽ നിന്ന് കഞ്ചാവ് വാങ്ങി മഞ്ചേരിയിലും പരിസരങ്ങളിലും വിതരണത്തിനായി കൊണ്ട് വന്നതായിരുന്നു. വാടകയ്ക്ക് എടുത്ത കാറുകളുമായി ആന്ധ്രായിലേക്ക് പോയ ഇവർ കഞ്ചാവ് വാങ്ങി കഞ്ചാവുമായി മഞ്ചേരിക്ക് പോകവെയാണ് വഴിക്കടവ് ചെക്ക് പോസ്റ്റിൽ വച്ച് സമർഥമായി എക്സൈസ് സംഘം പിടികൂടിയത്.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മലപ്പുറം ജില്ലയിൽ ഒരാഴ്ചക്കിടെ പിടികൂടുന്ന രണ്ടാമത്തെ കൊമേർഷ്യൽ അളവിൽ ഉള്ള മയക്കു മരുന്ന് കേസാണിത്. കോട്ടക്കൽ നിന്ന് 54 ഗ്രാം എം ഡി എം എ യുമായി ഹരി കൃഷ്ണൻ എന്ന യുവാവിനെ കഴിഞ്ഞ ആഴ്ച ആണ് സ്ക്വാഡ് അംഗങ്ങൾ പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാറിന്റെ നേത്രത്ത്വത്തിൽ ഉള്ള പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ G കൃഷ്ണ കുമാർ എക്സൈസ് ഇൻസ്പെക്ടർമാരായ TR മുകേഷ് കുമാർ, S മധുസൂധനൻ നായർ, റിമേഷ് കെ വി പ്രിവന്റീവ് ഓഫീസർ മുരുഗൻ, സിവിൽ എക്സൈസ് ഓഫീസർമാരായ K മുഹമ്മദ് അലി, പി.സുബിൻ , വിശാഖ്, , രജിത്, സജിപോൾ, അരുൺ കുമാർ എം എം, പി എസ് ബസന്ത് കുമാർ, ഷംസുദ്ദീൻ കെ, നിതിൻഎക്സൈസ് ഡ്രൈവർ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം രൂപ വില വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക