ന്യൂഡൽഹി: പീഡനക്കേസിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി.
ഷാനവാസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. മൂന്നുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് ആശ മേനോൻ ഉത്തരവിട്ടു.
എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി കോടതി കണ്ടെത്തി. നാല് തവണ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നതിന് വിശദീകരണമില്ലെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക