മലപ്പുറം മഞ്ചേരി അർബൻ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം രൂപ തട്ടിയതിനു പിന്നില്‍ വന്‍ റാക്കറ്റ്. ഇവർ തട്ടിയെടുത്ത പണം എത്തിയത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ 19 ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക്. അക്കൗണ്ടുകള്‍ മുഴുവന്‍ വ്യാജ പേരുകളില്‍. ഇടനിലക്കാര്‍ ഈ പണം പിന്‍വലിച്ച് നൈജീരിയന്‍ സംഘത്തിന് കൈമാറുകയായിരുന്നു.
ഉത്തരേന്ത്യയിലുള്ള ഇടനിലക്കാരില്‍ നിന്നും നൈജീരിയന്‍ സംഘത്തിന് വലിയ സഹായം ലഭിച്ചു. അതുപോലെ മൊബൈല്‍ ബാങ്കിങിന് സാങ്കേതിക സഹായം ചെയ്യുന്ന സ്വകാര്യ കമ്പനി ജീവനക്കാരും അന്വേഷണ പരിധിയിൽ വരും.
അതേസമയം ദില്ലിയിലെ എ ടി എമ്മില്‍ വച്ച് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ കേരള പൊലീസിന് ലഭിച്ചകഴിഞ്ഞു. ദില്ലി മുംബൈ ബെംഗളൂരു എന്നിവിടങ്ങളിലെ ഇടനിലക്കാര്‍ക്ക് കമ്മീഷന് നല്‍കിയതായി പിടിയിലായ രണ്ട് നൈജീരിയക്കാര്‍ സമ്മതിച്ചിട്ടുണ്ട്. തങ്ങള്‍ ചെറിയ കണ്ണി മാത്രമാണെന്നാണ് പിടിയിലായ നൈജീരിയന്‍ സ്വദേശികളുടെ മൊഴി.വലിയ റാക്കറ്റ് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയമ ഇനിയും കൂടുതല്‍ തട്ടിപ്പ് നടക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത, കൂടുതല്‍ നിക്ഷേപമുള്ളവരാണ് തട്ടിപ്പിന് ഇരകളായത്. ഈ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നും പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ബാങ്കിങിന് സാങ്കേതിക സഹായം ചെയ്യുന്ന സ്വകാര്യ കമ്പനി ജിവനക്കാരെയും അടുത്ത ദിവസം ചോദ്യം ചെയ്യു മെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക