ഓച്ചിറ: ഭക്ഷണത്തോടൊപ്പം ബട്ടണ്‍ പോലുള്ള വസ്തു വിഴുങ്ങി ഒരു വയസ്സുകാരന് മരിച്ചു.
തുഷാരയിൽ ഷിന്റ സുദർശന്റെയും കെഎസ്എഫ്ഇ കായംകുളം ബ്രാഞ്ച് ഓഫീസർ ജയലക്ഷ്മിയുടെയും ഏക മകൻ സരോവർ ഷിന്റോയാണ് ഇന്നലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ആശുപത്രിയിലെ ചികിൽസയിൽ പിഴവ് സംഭവിച്ചതായി കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ ഓച്ചിറ പൊലീസ് കേസെടുത്തു.
ഡോക്ടർ പരിശോധിച്ച ശേഷം കുട്ടി രണ്ടുതവണ ഛർദ്ദിച്ചു. തുടർന്ന് 12.30ഓടെ എക്സ്റേ എടുത്തപ്പോൾ ബട്ടണുകൾ പോലുള്ള വസ്തു കുട്ടി വിഴുങ്ങിയതായി കണ്ടെത്തി.
വയറ്റിലുള്ള വസ്തു പിറ്റേന്ന് പുറത്ത് പോകുമെന്ന് പറഞ്ഞ്
ഉറക്കഗുളിക കൊടുത്ത്ഡോക്ടർ വീട്ടിലേക്ക് തിരിച്ചയച്ചു. രാവിലെ ഉറങ്ങിക്കിടന്ന കുട്ടിയെ ബന്ധുക്കൾ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക