നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് അപേക്ഷ. എത്ര നാൾക്കുള്ളിൽ വിചാരണ പൂർത്തിയാക്കുവാൻ സാധിക്കുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു.
കറിവേപ്പില കളയാനുള്ളതല്ല, താരനകറ്റാൻ കറിവേപ്പില ചായ
വിചാരണ കോടതി നൽകിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നിൽ എത്തും. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതിയോട് ദിലീപ് ആവശ്യപ്പെട്ടിരുന്നു. വിചാരണ നടപടികൾ നീളാതെയിരിക്കുന്നതിനാണ് ഇക്കാര്യം ദിലീപ് ആവശ്യപ്പെട്ടത്.
തന്റെ മുൻ ഭാര്യയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തന്നെ കേസിൽ പെടുന്നതിന് കാരണമാണ്. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ, വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപ് ഉന്നയിച്ചിരിക്കുന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക