ഇടതു മുന്നണിക്ക് വണ്ടൻമേട് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം നഷ്ടമായി. കോൺഗ്രസിലെ തർക്കത്തെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച സുരേഷ് മാനങ്കേരിയുടെ നേതൃത്വത്തിൽ വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാമിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെ കോൺഗ്രസും ബിജെപിയും അനുകൂലിച്ചതോടെ എട്ടിന് എതിരെ പത്ത് വോട്ടുകൾക് അവിശ്വാസ പ്രമേയം പാസ്സായി.
സ്വതന്ത്രനായി വിജയിച്ച ശേഷം വീണ്ടും കോൺഗ്രസ് പാളയത്തിലേക്കെത്തിയ സുരേഷ് മാനങ്കേരിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ആറും ബിജെപിയുടെ മൂന്നും അഗങ്ങൾ ഉൾപ്പെടെ 10 പേർ ഒപ്പുവെച്ച അവിശ്വാസ പ്രമേയം കഴിഞ്ഞ 26നാണ് കട്ടപ്പന ബിഡിഒ മുമ്പാകെ നൽകിയിയത്. വ്യാഴാഴ്ച ചർച്ചക്കെടുത്ത ഘട്ടത്തിൽ പ്രമേയത്തിന് യുഡിഎഫും ബിജെപിയും നിരുപാധിക പിന്തുണയാണ് നൽകിയത്. രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ 18 മെമ്പർമാരും പങ്കെടുത്തു.
കട്ടപ്പന ബിഡിഓ ജോസുകുട്ടി മാത്യു വരണാധികാരി ആയിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പിൽ സ്വതന്ത്ര അംഗവും യുഡിഎഫിന്റെയും ബിജെപിയുടെയും അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതോടെ ഇടതു മുന്നണിയുടെ എട്ടിനെതിരെ പത്ത് വോട്ടുകൾ ക്ക് അവിശ്വാസപ്രമേയം പാസായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക