ഡൽഹി: ചാർജറില്ലാതെ ഐഫോണുകൾ വിറ്റതിന് ബ്രസീലിയൻ ജഡ്ജി വ്യാഴാഴ്ച ആപ്പിളിന് 20 മില്യൺ ഡോളർ പിഴ ചുമത്തി. കൂടാതെ ഐഫോണിനൊപ്പം ചാർജർ നൽകാത്ത നടപടി ദുരുപയോഗമാണെന്നും കോടതി വിശേഷിപ്പിച്ചു.
ഈ രീതി അധിക ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുവെന്ന് കോടതി പറഞ്ഞു. കോടതി വിധിക്കെതിരെ കമ്പനി അപ്പീൽ പോകുമെന്നാണ് റിപ്പോർട്ടുകൾ. ഇലക്ട്രോണിക്സ് മാലിന്യം കുറയ്ക്കാൻ സഹായിക്കണമെന്ന് കമ്പനി പറയുന്നു. അതുകൊണ്ടാണ് ചാർജർ കൊടുക്കാത്തത്.
അടുത്തിടെ ബ്രസീൽ നീതിന്യായ മന്ത്രാലയം ഇതേ വിഷയത്തിൽ ആപ്പിളിന് ഏകദേശം 2.5 മില്യൺ ഡോളർ പ്രത്യേക പിഴ ചുമത്തുകയും യുഎസ് ടെക് ഭീമനെ ചാർജറില്ലാതെ ഐഫോൺ 12, 13 മോഡലുകൾ വിൽക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക