മലയാളികളുടെ പ്രിയനടി മഞ്ജുപിള്ളയ്ക്കും മകൾക്കും ഇറ്റലിയിലെ ഫ്ലോറൻസിൽ വച്ചുണ്ടായ ദുരനുഭവത്തെ പറ്റി പറയുകയാണ് മഞ്ജു.
“മോളുമായി വലിയൊരു ആപത്തിൽ പെട്ട് രണ്ടു മാണിക്കും മൂന്ന് മാണിക്കും എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിന്ന് പോയിട്ടുണ്ട്. ഒരു സ്കാമിൽ പെട്ട് പോയതാണ്. മോൾ ഒരു അപാർട്മെന്റ് ബുക്ക് ചെയ്തിട്ട് പൈസയൊക്കെ വാങ്ങി ഒരാൾ മുങ്ങി. റോം വരെ അയാളെ കോൺടാക്ട് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു. റോം കഴിഞ്ഞു പിന്നെ കിട്ടാതെയായി.
റോമിൽ നിന്ന് ഫ്ലോറൻസിലേക്കുള്ള ഫ്ളൈറ്റ് ആയിരുന്നു. ഞങ്ങൾ പത്ത് പത്തര ആയപ്പോൾ ഫ്ലോറൻസിലെത്തി. അയാളെ അപ്പോൾ മുതൽ വിളിക്കുന്നുണ്ട്. കിട്ടുന്നുണ്ടായിരുന്നില്ല. ഫ്ലോറൻസിൽ നിന്ന് അയാൾ തന്ന അഡ്രസിലേക്ക് ഞങ്ങൾ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. അവിടത്തെ ലോക്കൽസിന് ഇംഗ്ലീഷും അറിയില്ലായിരുന്നു.
ആകെ പെട്ടു. ഞാനും മോളും മാത്രമേ ഉണ്ടായിരുന്നുള്ളു. നല്ല തണുപ്പും. ഏകദേശം രണ്ടു മണിവരെ അവിടെ നിന്നു. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. പെട്ടികൾ ഉണ്ട്. അതും അവിടെ വെച്ച് മോളുമായി എനിക്ക് പോകാൻ പറ്റില്ല. മോളെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല. അങ്ങനെ മൊത്തത്തിൽ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി. ഞാൻ അവിടെ അങ്ങനെ ഇരുന്നു.
അപ്പോൾ ഒരു ബംഗ്ലാദേശി മനുഷ്യൻ വന്നിട്ടാണ് ഞങ്ങളെ സഹായിച്ചത്. ഞാൻ ആരെയും ഉപദ്രവിക്കാറില്ല. അമ്മ പറഞ്ഞിട്ടുണ്ട് ഉപകാരം ചെയ്തില്ലെങ്കിലും ആരെയും ഉപദ്രവിക്കരുതെന്ന്. എല്ലാവരെയും ഞാൻ ഒരേ കണ്ണിൽ കാണുന്നവരാണ്. വലിപ്പ ചെറുപ്പമൊന്നുമില്ല. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന ആളാണ്. അതുകൊണ്ട് ആയിരിക്കും ഇറ്റലിയിൽ എനിക്ക് അങ്ങനെ ഒരു സഹായം ലഭിച്ചത്. അന്ന് വന്നത് ദൈവമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.” മഞ്ജുപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക