കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയ്ക്ക് സമീപം യെതി എയര്‍ലൈന്‍സിന്റെ എടിആര്‍-72 വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പറക്കുകയായിരുന്ന യെതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 വിമാനം ഞായറാഴ്ച രാവിലെ കാസ്കി ജില്ലയിലെ പൊഖാറയില്‍ തകര്‍ന്നുവീഴുകയായിരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയില്‍ തകര്‍ന്ന വിമാനത്തില്‍ 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് യെതി എയര്‍ലൈന്‍സ് വക്താവ് സുദര്ശന് ബര്‍തൗല മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അപകട സ്ഥലത്ത് നിന്ന് പുക ഉയരുന്നതായി കാണിക്കുന്നു. ഈ വിമാനാപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. അപകടസ്ഥലത്ത് ഹെലികോപ്റ്ററുമായി രക്ഷാസംഘത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക