എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്കോളിയോസിസ് സര്‍ജറിയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്.
രജിസ്റ്റർ ചെയ്ത 200 ഓളം പേരിൽ 34 കുട്ടികൾക്ക് രാജ്യത്ത് ലഭ്യമായ മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ-
ഇന്ന് ഉച്ച കഴിഞ്ഞാണ് സാരംഗും ഭാര്യ അതിഥിയും കൂടി എന്നെ കാണാൻ കുഞ്ഞ് നിർവാണുമായി ഓഫീസിലെത്തിയത്. കുഞ്ഞിന് 15 മാസമാണ് പ്രായം. കുഞ്ഞിന് ടൈപ്പ് 2 എസ്എംഎ രോഗമാണ്.
അപൂർവ രോഗത്തിന് രണ്ട് വയസിന് മുമ്പെടുക്കേണ്ട മരുന്ന് ഇന്ത്യയിൽ ലഭ്യമല്ലാത്തതാണ്. എന്നാൽ ക്രൗഡ് ഫണ്ടിംഗിലൂടെ ഇത് എത്തിക്കാറുണ്ട്. അതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.
നിലവിലെ ചികിത്സയ്ക്കും തുടർ ചികിത്സയ്ക്കും സർക്കാരിന്റേതായ പിന്തുണ നൽകാം എന്നറിയിച്ചിട്ടുണ്ട്. എസ്എംഎ ബാധിച്ച കുട്ടികൾക്കായി ഈ കാലഘട്ടത്തിൽ സർക്കാർ എസ്എടി ആശുപത്രിയിൽ എസ്എംഎ ക്ലിനിക് ആരംഭിച്ചു. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസായി എസ്എടിയെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്.
ഫിസിയോ തെറാപ്പിയ്ക്കായി എല്ലാ ജില്ലകളിലും സൗകര്യ മേർപ്പെടുത്തിയിട്ടുണ്ട്. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്കോളിയോസിസ് സര്‍ജറിയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.
രജിസ്റ്റർ ചെയ്ത 200 ഓളം പേരിൽ 34 കുട്ടികൾക്ക് രാജ്യത്ത് ലഭ്യമായ മരുന്നുകൾ എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 10 പേർക്കും കോഴിക്കോട് 24 പേർക്കുമാണ് മരുന്നെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക