ബര്‍ലിന്‍: റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധം തുടരുന്നതിനിടെ വന്‍ പ്രഖ്യാപനവുമായി ജര്‍മനി. തങ്ങളുടെ 14 ടാങ്കുകള്‍ യുക്രെയ്നിലേക്ക് അയക്കാനും മറ്റു രാജ്യക്കാരെ സമാനനടപടിയ്ക്ക് അനുവദിക്കാനും തയ്യാറാണെന്ന് പറഞ്ഞ് ജര്‍മ്മനി മുന്‍ നിലപാടില്‍ നിന്ന് പിന്മാറി. ഇതോടെ റഷ്യയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
ജര്‍മ്മന്‍ സായുധ സേന സ്റ്റോക്കില്‍ നിന്ന് 14 ലെപ്പാര്‍ഡ്-2 ടാങ്കുകള്‍ ജര്‍മ്മനി യുക്രെയ്നിന് നല്‍കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ബുധനാഴ്ച പ്രഖ്യാപിച്ചു. ജര്‍മ്മനി യുക്രെയ്നിന് സൈനിക പിന്തുണ വര്‍ദ്ധിപ്പിക്കുന്നത് തുടരുമെന്നും 14 ലെപ്പാര്‍ഡ്-2 ടാങ്കുകള്‍ ഉക്രേനിയന്‍ സായുധ സേനയ്ക്ക് കൈമാറുമെന്നും ഒരു സര്‍ക്കാര്‍ പ്രസ്താവനയില്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.
റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ഈ ടാങ്ക് ഉക്രെയ്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ യുക്രൈനുമായി സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഈ ടാങ്കുകള്‍ ലഭ്യമാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക