മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. മഞ്ചേരിയിലാണ് സംഭവം. കേസിൽ ഒളിവിലായിരുന്ന ആളാണ് പിടിയിലായത്. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ പഴയങ്ങാടിയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്സിന് (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. നവ മാധ്യമങ്ങളിലൂടെ വീട്ടമ്മയെ പരിചയപ്പെട്ട ഇയാൾ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുകയും സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തി വീട്ടമ്മക്ക് പല തവണയായി അതിമാരകമായ സിന്തറ്റിക് ലഹരി നല്കി ലഹരിക്ക് അടിമയാക്കുകയുമായിരുന്നു.
വാടക ഗർഭപാത്രം നൽകുന്ന സ്ത്രീക്ക് കുഞ്ഞുമായി ജനിതക ബന്ധം പാടില്ല; കേന്ദ്രം സുപ്രീംകോടതിയിൽ
തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. കേസിലെ പ്രധാന പ്രതിയായ പാറക്കാടന്‍ റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പൊലീസ് ഇയാളുടെ വീട് വളയുന്നതിനിടയില്‍ ഓട് പൊളിച്ച് മുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക