ന്യൂയോര്‍ക്ക് : കോവിഡിന് ശേഷം ഹൃദയാഘാതം ഏറ്റവും കൂടുതല്‍ ബാധിച്ചത് 25 നും 44 നും ഇടയില്‍ പ്രായമുള്ളവരിലാണെന്ന് കണ്ടെത്തല്‍. ലൊസാഞ്ചലസ് സെഡാര്‍സ് സിനായ് ആശുപത്രിയുടെ 2022 സെപ്റ്റംബറിലെ പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. കോവിഡിന്റെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഹൃദയാഘാത മരണങ്ങളില്‍ 29.9% ആപേക്ഷിക വര്‍ധനവ് ഉണ്ടായിരുന്നു.
45 നും 64 നും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദയാഘാത മരണങ്ങളില്‍ 19.6% ആപേക്ഷിക വര്‍ധനവും 65 വയസ്സും അതില്‍ കൂടുതലുമുള്ളവരില്‍ 13.7% ആപേക്ഷിക വര്‍ധനയും ഉണ്ടായതായി സീഡാര്‍ സിനായിയുടെ പത്രക്കുറിപ്പില്‍ പറയുന്നു
കോവിഡ് -19 ഹൃദയത്തെ വളരെയധികം ബാധിക്കുമെന്ന് ഡോ. സൂസന് ചെങ്, ചൂണ്ടിക്കാട്ടി. രക്തത്തിന്റെ ഒട്ടിപ്പിടിക്കല്‍ വര്‍ധിപ്പിക്കാനും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനും ഇതിന് കഴിയുമെന്നും ,ഇത് രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാകുന്നതിനു കാരണമാകുമെന്നും ചെങ് പറഞ്ഞു.
കോവിഡ് -19 ഉണ്ടായവരില്‍ ഏകദേശം 4% ആളുകള്‍ക്ക് ഹൃദയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഹൃദയമിടിപ്പ്, ഹൃദയസ്തംഭനം അല്ലെങ്കില്‍ ഹൃദയാഘാതം എന്നിവയാണ് ലക്ഷണങ്ങള്‍. സെന്റ് ലൂയിസിലെ വാഷിങ്ടന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഫിസിഷ്യനും സയന്റിസ്റ്റുമായ ഡോ. സിയാദ് അല്‍-അലി പറഞ്ഞു
കഴിയുന്നത്ര അണുബാധ ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല നടപടി. കോവിഡ് -19 ബാധിച്ചിട്ടുണ്ടെങ്കില്‍, പ്രത്യേകിച്ച് ഒന്നിലധികം തവണ, നിങ്ങളുടെ രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ പോലുള്ള ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളുടെ പരിശോധന തുടരാനും സൂസന് ചെങ് പ്രോത്സാഹിപ്പിച്ചു.
യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണങ്ങള്‍ നെഞ്ചുവേദന, അസ്വസ്ഥത, ബലഹീനത, തലകറക്കം, ബോധക്ഷയം, താടിയെല്ലിലോ കഴുത്തിലോ വേദനയോ അസ്വസ്ഥതയോ, ശ്വാസതടസ്സം എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക