അലിഗഢ് മുസ്ലിം സർവകലാശാലയുടെ പെരിന്തൽമണ്ണ ക്യാമ്പസിലെ ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി കോൺക്രീറ്റുണ്ടാക്കാൻ കൊണ്ടുവന്ന ബാച്ചിങ് പ്ലാന്റ് തിരികെ കൊണ്ടുപോയി. വഴിയുടെ സൗകര്യം ഇല്ലാത്തതിനാലാണ് കൊണ്ടുപോയത്. ഇത് നിർമാണ പ്രവൃത്തികളെ സാരമായി ബാധിച്ചു.
സ്വകാര്യ തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം; കരട് നിയമത്തിന് മന്ത്രിസഭാ അംഗീകാരം
അടുത്ത അധ്യയന വർഷം ആകുമ്പോഴേക്ക് തന്നെ ഹോസ്റ്റൽ പൂർത്തിയാക്കി പോളിടെക്നിക് കോളേജും പാരാ മെഡിക്കൽ കോഴ്സുമടക്കം മൂന്നു പുതിയ കോഴ്സുകൾ ആരംഭിക്കാൻ സർവകലാശാല നേരത്തെ തീരുമാനിച്ചതാണ്. ഇതിനായി കൂടിയാണ് പണി വേഗത്തിലാക്കുന്നത്. അതിനായി ദിവസം 100 ഘനമീറ്റർ കോൺക്രീറ്റ് നിർമിക്കാൻ ശേഷിയുള്ള പ്ലാന്റ് മേഘാലയയിൽ നിന്ന് കൊണ്ടുവന്നത്.
ഡിജിറ്റൽ ക്രെഡിറ്റ് സേവനം സർക്കാർ ഈ വർഷം ആരംഭിക്കുമെന്ന് ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
എന്നാൽ, ഇവിടേക്കുള്ള റോഡ് വീതികുറഞ്ഞതും പൊട്ടിപ്പൊളിഞ്ഞതുമാണ്. പ്ലാന്റ് ഒരാഴ്ച പ്രധാന റോഡിനരികിൽ നിർത്തി പല മാർഗങ്ങളും നോക്കിയെങ്കിലും നടക്കാതായതോടെയാണ് തിരികെ കൊണ്ടുപോകാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക