മാങ്ങ പറിച്ചതിന് തോട്ടമുടമ കുട്ടികളെ ക്രൂരമായി മർദിച്ചതായി പരാതി. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ മലപ്പുറം ഒതളൂർ സ്വദേശിയായ സലീമിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ഒൻപതും പതിനാലും വയസ് പ്രായമുള്ള കുട്ടികളെയാണ് ഇയാൾ മർദിച്ചത്.
പഞ്ച് പിടിച്ച് ഫാസിൽ; സംസ്ഥാന പഞ്ചഗുസ്തിയിൽ മൂന്നു സ്വർണവും ഒരു വെങ്കലവും
ഫുട്ബോൾ കളിക്കാനെത്തിയ കുട്ടികൾ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കയറി മാങ്ങ പറിച്ചു. ഉടമ വരുന്നത് കണ്ട് കുട്ടികൾ ഓടിയെങ്കിലും പുറകെ ഓടി വന്ന സലിം കുട്ടികളെ തടഞ്ഞ് നിര്‍ത്തി മർദിക്കുകയും ഷർട്ട് ഊരി വാങ്ങിച്ച് അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
മരുമകനെ മധുരപലഹാരങ്ങൾക്കൊപ്പം ബീഡിയും പാനും നൽകി സ്വീകരിക്കുന്ന അമ്മായിയമ്മ; വീഡിയോ വൈറൽ
ഷർട്ട് ഊരി വാങ്ങിയ ശേഷം രക്ഷിതാക്കളെ വിളിച്ച് വരാൻ പറയുകയായിരുന്നു. കുട്ടികളുടെ കരച്ചില് കേട്ട് പാടത്ത് ഉണ്ടായിരുന്നവർ ഓടിയെത്തിയതോടെയാണ് തടഞ്ഞ് വച്ച കുട്ടികളെ വിട്ടയച്ചത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക