തിരുവനന്തപുരം: ഓർഡിനൻസ് അസാധുവായാലും നാമനിർദ്ദേശം ചെയ്യപ്പെട്ട സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നാലു വർഷം സിൻഡിക്കേറ്റ് അംഗങ്ങളായി തുടരാമെന്ന് സർക്കാർ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസിനെയാണ് ഇക്കാര്യം അറിയിച്ചത്.
മുൻ എം.പി പി.കെ.ബിജു ഉൾപ്പെടെ ആറുപേരെ ഓർഡിനൻസിലൂടെ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിലേക്ക് നാമനിർദ്ദേശം ചെയ്തെങ്കിലും ഓർഡിനൻസിന് പകരമായി പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പ് വെക്കാത്തതിനാൽ ഇതിനെ കുറിച്ച് വിസി സിസ തോമസ് സംസ്ഥാന സർക്കാരിനോട് വ്യക്തത തേടിയിരുന്നു.
ബില്ലിലെ എല്ലാ വ്യവസ്ഥകളും ഓർഡിനൻസിലൂടെ ലാപ്സായതോടെ ആറ് പേരുടെ സിൻഡിക്കേറ്റ് അംഗത്വം റദ്ദാക്കണമെന്ന സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക