ട്വിറ്ററിനെ നയിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സിഇഒ ഇലോൺ മസ്ക്. ഒരു ആശയവിനിമയ ഉപകരണമെന്ന നിലയിൽ പ്ലാറ്റ്ഫോമിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കി തന്നെയാണ് താൻ പ്ലാറ്റ്ഫോം വാങ്ങിയതെന്ന് ഇലോൺ മസ്ക് പറഞ്ഞു.
ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് കമ്പനിയെ ഏറ്റെടുത്തതിന് ശേഷം താൻ അഭിമുഖീകരിച്ച വെല്ലുവിളികൾ വലുതാണെന്നും തന്റെ ട്വിറ്ററിലെ അനുഭവം വളരെ വേദനാജനകമാണെന്നും ശരിയായ ആളെ കണ്ടെത്തിയാൽ കമ്പനി വിൽക്കാൻ തയ്യാറാണെന്നും മസ്ക് പറഞ്ഞു.
ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം നിരവധി മാറ്റങ്ങൾ ട്വിറ്ററിൽ വരുത്തിയിട്ടുണ്ട്. അടുത്തിടെ, സാൻ ഫ്രാൻസിസ്കോയിലെ കമ്പനിയുടെ ആസ്ഥാനത്തിന് പുറത്ത് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിന്റെ പേരിൽ നിന്നും ഒരു അക്ഷരം എടുത്തു കളഞ്ഞിരുന്നു. ട്വിറ്റർ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡിൽ നിന്നും ഡബ്ല്യു എന്ന അക്ഷരം എടുത്തു മാറ്റിയ നിലയിലാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക