കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ മന്ത്രി കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചാണെന്നും ഇതാണ് കഴുതക്കണ്ണീർ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആക്ഷേപിച്ചു.
അതേസമയം വീണ ജോർജ് നാണം കെട്ടവളെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഡിസിസിയുടെ എസ് പി ഓഫീസ് മാർച്ചിലാണ് മന്ത്രിയെ നാണം കെട്ടവൾ എന്ന് നാട്ടകം സുരേഷ് വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക