സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സ്കൂളുകൾ തുറക്കുകയാണ്. അതിനാൽ തന്നെ സ്കൂൾ അധികൃതർക്കുള്ള പൊതു നിർദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും മറ്റു പ്രധാന കാര്യങ്ങളിലും പുലർത്തേണ്ട കാര്യങ്ങളാണ് നിർദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്.
കുക്കുമ്പർ-നാരങ്ങ-ഇഞ്ചി പാനീയം; ഡിറ്റോക്സ് ഗുണങ്ങൾ അറിയാം
നിർദേശങ്ങൾ
* കുട്ടികൾ ക്ലാസിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അധ്യാപകർ വിവരം തിരക്കണം. കുട്ടി വീട്ടിൽ നിന്നു സ്കൂളിലേക്കു തിരിച്ചിട്ടുണ്ടെന്നാണു മറുപടിയെങ്കിൽ വിവരം പൊലീസിൽ അറിയിക്കണം.
* വിദ്യാലയത്തിനു സമീപം മുന്നറിയിപ്പു ബോർഡുകൾ, ഗതാഗത സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കാൻ ട്രാഫിക് പൊലീസിന്റെ സഹായം തേടണം.
* സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്താനും ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്താനായി എക്സൈസ്, പൊലീസ് എന്നിവരുടെ സഹായം തേടണം.
* കുട്ടികൾ സഞ്ചരിക്കുന്ന വാഹനത്തിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണം.
* സ്കൂളുകളിലെ വെള്ളത്തിന്റെ സാംപിൾ ലബോറട്ടറിയിൽ പരിശോധന നടത്തണം.
* ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം.
* ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ജനജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജിതപ്പെടുത്തണം.
* സ്കൂൾ തലത്തിൽ നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ 25നും 31നും ഇടയിൽ സ്കൂളുകളിൽ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
* സംസ്ഥാന തല പ്രവേശനോത്സവ ചടങ്ങുകൾ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക