തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്രതിയായ ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി സൂക്ഷിച്ച് വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകി. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് രാസിത്ത് നൽകിയ ഹർജിയിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി അനുമതി നൽകിയത്. കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ഷാരോണ്‍ കൊല്ലപ്പെടുന്നത്.
ഷാരോണ്‍വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വച്ച് തന്നെ വിചാരണ നടത്തണമെന്ന പ്രോസിക്യൂഷന് ആവശ്യമാണ് കോടതി അനുവദിച്ചത്. വിചാരണയ്ക്ക് മുമ്പ് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നഷ്ടപ്പെടാനും ഇടയുണ്ടെന്ന വാദമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ശരിവച്ചത്.
എന്നാല്‍ കസ്റ്റഡി വിചാരണ ഹര്‍ജി തീര്‍പ്പായ ശേഷം ജാമ്യാപേക്ഷ നല്കാന് അനുവദിക്കണെമന്ന വാദം കോടതി അംഗീകരിച്ചു. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തില്‍ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക