കർണാടകയിൽ അധികാരത്തിലേറിയതിനു പിന്നാലെ മുൻ സർക്കാരിനെ കോൺഗ്രസ് തിരുത്തിത്തുടങ്ങി . ബി.ജെ.പി. സർക്കാർ കൊണ്ടുവന്ന നിയമങ്ങളും ഹിജാബ് നിരോധനമുൾപ്പെടെയുള്ള ഉത്തരവുകളും പുനഃപരിശോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ .
സംസ്ഥാനത്തിന്റെ പ്രതിച്ഛായയെയും സാമ്പത്തിക അഭിവൃദ്ധിയെയും ബാധിക്കുന്ന നിയമങ്ങളെല്ലാം പിൻവലിക്കും. നാഗ്പുരിൽ ഇരിക്കുന്ന ആളുകളുടെ നിർദേശത്തെത്തുടർന്നുണ്ടാക്കിയ നിയമങ്ങൾ ഇവിടെ ആവശ്യമില്ല.
ബി.ജെ.പി. സർക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങളിൽ ഏർപ്പെടുത്തിയ മാറ്റങ്ങളും പുനഃപരിശോധിക്കും. അവർ ചരിത്രത്തെ വളച്ചൊടിച്ചത് ഞങ്ങൾ തിരുത്തും.
സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർത്താൽ ബജ്രംഗ് ദളിനെയും ആർ.എസ്.എസിനെയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്നും ഇത് ബി.ജെ.പി. നേതൃത്വത്തിന് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ പാകിസ്താനിൽ പോകാമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക