ഡൽഹി: കഴിഞ്ഞ ദിവസമാണ് എൻസിഇആർടി പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ചില പാഠഭാഗങ്ങൾ ഒഴിവാക്കിയത്. ഇതിൽ പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗം ഒഴിവാക്കി.
എന്നാൽ ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നു വരുന്നത്. ഈ സാഹചര്യത്തിൽ പീരിയോഡിക് ടേബിൾ സിലബസിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് എൻസിഇആർടി പറഞ്ഞു. പ്ലസ് വൺ പാഠപുസ്തകത്തിൽ ഇതിനെപ്പറ്റി വിശദമായി പഠിക്കാനുണ്ടെന്നും എൻസിഇആർടി വ്യക്തമാക്കി. പത്താം ക്ലാസിലെ പഠനഭാരം കുറയ്ക്കാനാണ് പീരിയോഡിക് ടേബിൾ ഒഴിവാക്കിയതെന്നും വിശദീകരണം.
പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഗാന്ധിവധം, മുഗൾ ചരിത്രം, ഗുജറാത്ത് കലാപം, ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഇതിനെതിരെ 1800 ലധികം അക്കാദമിക് രംഗത്തെ പ്രമുഖരടക്കം കേന്ദ്ര സർക്കാരിന് കത്തയക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ ജനാധിപത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മുഴുവൻ പാഠഭാഗങ്ങളും ഒഴിവാക്കി. പാഠഭാഗങ്ങൾ ലഘൂകരിക്കുക എന്ന കാരണം വ്യക്തമാക്കി കൊണ്ടാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക