പട്ന: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുൻ റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. വൻ അനാസ്ഥയാണ് ഉണ്ടായതെന്നും അധികാരികൾ റെയിൽവേയെ തകർത്തതായും അദ്ദേഹം പ്രതികരിച്ചു.
‘അധികാരികൾ അനാസ്ഥ കാണിക്കുകയും ജാഗ്രത കാണിക്കാതിരിക്കുകയും ചെയ്തതാണ് ഇത്രയധികം ആളപായത്തിലേക്ക് നയിച്ചത്. ഇതിൽ ഉന്നതതല അന്വേഷണം നടത്തുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം’, ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.
അപകടത്തിൽപ്പെട്ട കോറോമാണ്ഡൽ എക്സ്പ്രസ് അതിവേഗ ട്രെയിനാണെന്ന് ലാലു യാദവ് പറഞ്ഞു. താൻ അതിൽ യാത്ര ചെയ്തിട്ടുണ്ട്. അനാസ്ഥയാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക