അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വടക്ക്-പടിഞ്ഞാറൻ ഫ്രാൻസില്‍ 11 വയസുകാരി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. വെടിവെയ്പ്പിൽ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടാനിയിലെ ക്വിമ്പറിനടുത്തുള്ള സെന്റ് ഹെര്ബോട്ടില് ശനിയാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. 71 വയസുകാരനായ ഡച്ച് പൗരനാണ് വെടിവച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ഇയാളെയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു.
വെടിയേറ്റു പരിക്കേറ്റ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവിന്റെ നില അതീവ ഗുരുതരമാണെന്ന് പ്രാദേശിക പ്രോസിക്യൂട്ടര്‍ കാരിൻ ഹാലി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം പുന്തോട്ടത്തില്‍ നില്‍ക്കവേയാണ് അയല്ക്കാരൻ വെടിവയ്ക്കുന്നത്. പെണ്‍കുട്ടിയുടെ എട്ടുവയസുള്ള സഹോദരി അലാം മുഴക്കിയതോടെയാണ് വിവരം അറിഞ്ഞതെന്ന് പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക