സംസഥാനത്ത് ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമണം തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ രംഗത്ത്.
ഡോക്ടർമാരും മാനേജ്മെൻറ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര സെൽ എന്നാണ് പുറത്തു വരുന്ന വിവരം. ആദ്യ ഘട്ടത്തിൽ കോഴിക്കോട് നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കും.
സ്വകാര്യ ആശുപത്രികളിൽ രോഗികളുടേയും ബന്ധുക്കളുടേയും പരാതികൾ കേൾക്കാൻ സംവിധാനമില്ലാത്തതും ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ഐ എം എയുടെ വിലയിരുത്തൽ.
ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രശ്ന പരിഹാര സമിതികളൊരുങ്ങുന്നത്. കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും തമ്മിലുളള ബന്ധം ഊഷ്മളമാക്കുക എന്നൊരു ലക്ഷ്യം കൂടി ഐഎംഎ നടപ്പാക്കുന്ന പരാതി പരിഹാര സെല്ലിന് പുറകിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക