ലഖ്നോ: ആദിപുരുഷ് സിനിമയുടെ നിർമാതാക്കളെ വിമർശിച്ച് അലഹബാദ് ഹൈക്കോടതി. രാജ്യത്തെ ജനങ്ങൾ മണ്ടൻമാരാണെന്ന് കരുതിയോ എന്ന് ചോദിച്ച കോടതി തിരക്കഥാകൃത്ത് മനോജ് മുൻതാഷിർ ശുക്ലയെ കേസിൽ കക്ഷിചേർക്കാനും ആവശ്യപ്പെട്ടു. ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയുമെല്ലാം കാണിച്ചിട്ട് ഇത് രാമായണമല്ലെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.
സിനിമ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
”സിനിമയിലെ സംഭാഷണങ്ങൾ വലിയ പ്രശ്നമാണ്. നമുക്ക് രാമായണം ഒരു അതുല്യ മാതൃകയാണ്. അങ്ങനെയുള്ളവയെ സിനിമ തൊടരുത്. സെൻസർ ബോർഡ് അവരുടെ കടമ നിർവഹിക്കുന്നുണ്ടോ? സിനിമ കണ്ടിട്ട് ആളുകൾ നിയമം കയ്യിലെടുത്തില്ലെന്നത് നല്ല കാര്യം. ചില സീനുകൾ അഡൾട്ട്സ് ഓൺലിയാണ്. ഇങ്ങനെയുള്ള സിനിമകൾ കാണാൻ വലിയ ബുദ്ധിമുട്ടാണ്”, കോടതി പറഞ്ഞു.
സിനിമയില്‍നിന്ന് മോശം സംഭാഷണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അതിന് കോടതി നല്കിയ മറുപടി ഇങ്ങനെ: “അതില്‍മാത്രം കാര്യം ഇല്ല. ദൃശ്യങ്ങൾക്കു മാറ്റം വരുന്നില്ലല്ലോ. ഇക്കാര്യത്തിലുള്ള മാർഗനിർദേശങ്ങൾ എന്താണെന്നു നോക്കൂ. അതിന് ശേഷം ഞങ്ങള്‍ വേണ്ടത് ചെയ്യും. ഒരു പക്ഷെ ഈ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിയാല്‍ വികാരം വ്രണപ്പെട്ടവര്‍ക്ക് ആശ്വാസം ലഭിച്ചേക്കും”, കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക