ഇ ശ്രീധരന്റെ നിർദേശങ്ങളെ അംഗീകരിച്ച് ബദൽ പദ്ധതിയിലേക്കു സർക്കാർ അതിവേഗം നീങ്ങുമ്പോൾ സിൽവർലൈനിനു വേണ്ടി ഇതുവരെ ചെലവഴിച്ച കോടികളെക്കുറിച്ച് ഉത്തരം പറയണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ .
പദ്ധതിക്കായി കല്ലിട്ട് ഉപയോഗിക്കാതെ കിടക്കുന്ന നൂറുകണക്കിന് ഏക്കർ സ്ഥലമുണ്ട്. എതിർത്തവർക്കെതിരെ എടുത്ത കേസുകളുമുണ്ട്. ഇതിനെല്ലാം മുഖ്യമന്ത്രി സമാധാനം ബോധിപ്പിക്കണം.
കൺസൽറ്റൻസി ഫീസായും പഠനങ്ങൾക്കും സർവേകൾക്കുമായും ഓഫിസ് പ്രവർത്തനച്ചെലവായും ഭൂമിയേറ്റെടുക്കലിനു നിയോഗിച്ച ഉദ്യോഗസ്ഥരുടെ ശമ്പളമായും 57 കോടിയോളം രൂപ ചെലവിട്ടിട്ടുണ്ട്. പദ്ധതിക്കായി കല്ലിടാൻ തിരഞ്ഞെടുത്ത 955 ഹെക്ടർ പ്രദേശത്തെ ആളുകളുടെ അവസ്ഥ പരിതാപകരമാണെന്നും സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക