അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ബംഗളുരുവിൽ നിന്ന് പുറപ്പെട്ടത്. 2 20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. നിരവധി നേതാക്കളും പാർട്ടി പ്രവർത്തകരുമായി വൻജനാവലിയാണ് ജനനായകന് ആദരാഞ്ജലി അർപ്പിക്കാനായി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ലോഫ്ലോർ ബസ്സിൽ മൃതദേഹം ജഗതിയിലെ പുതുപ്പള്ളി വസതിയിൽ എത്തിക്കും. തുടർന്ന് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലും പൊതുദർശനം ഉണ്ടാകും. വൈകിട്ട് പാളയം സെന്റ് ജോർജ് കത്തീഡ്രലിലും ആറുമണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ജനനായകനെ യാത്രയാക്കാൻ ആയി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിമാനത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, സിദ്ധരാമയ്യ തുടങ്ങിയവർ ബംഗളൂരുവിലെത്തി ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക