2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടി ആറാം തവണയാണ് ഈ പുരസ്കാരത്തിന് അർഹത നേടുന്നത്. എട്ടുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ മമ്മൂട്ടിയും ആറുതവണയും മികച്ച നടനായാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻ പകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് മമ്മൂട്ടിയെ മികച്ച നടനുള്ള പുരസ്കാരം ഇക്കുറി നേടിയെത്തിയത്.
ഇതിനുമുൻപ് 2009 ൽ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിന് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 1984ൽ ‘അടിയൊഴുക്കുകൾ’ എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ആദ്യമായി മമ്മൂട്ടി നേടുന്നത്. 1989ല് ‘ഒരു വടക്കൻ വീരഗാഥ’, ‘മൃഗയ’, ‘മഹായാനം’ എന്നീ ചിത്രങ്ങളിലൂടെയും 1993 ‘വിധേയൻ’, ‘പൊന്തൻമാട’, ‘വാത്സല്യം’ എന്നീ ചിത്രങ്ങൾക്കും 2004 ‘കാഴ്ച’ എന്ന ചിത്രത്തിനും മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി.
1981 മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും 1985 സ്പെഷ്യൽ ജൂറി പുരസ്കാരവും മമ്മൂട്ടി നേടിയിട്ടുണ്ട്. മൂന്നുതവണ ദേശീയ പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. 1989ലും(മതിലുകൾ, ഒരു വടക്കൻ വീരഗാഥ) 1993ലും( പൊന്തൻമാട, വിധേയൻ) 1998 ലും(ഡോ. ബാബാസാഹിബ് അംബേദ്കർ) മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക