മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് 9ാം തവണയും സ്വന്തമാക്കി എം.ജയചന്ദ്രൻ. എം.ജയചന്ദ്രനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത് ഇത് പതിനൊന്നാം തവണയാണ. പത്തൊമ്പതാം നൂറ്റാണ്ടിലെയും അയിഷയിലെയും ഗാനങ്ങൾക്കാണ് ഇത്തവണ പുരസ്കാര നേട്ടം. ഈ അംഗീകാരതത്തിൽ അതീവസന്തോഷമുണ്ടെന്നും പുരസ്കാരത്തിനു തന്നെ പരിഗണിച്ച സർക്കാരിനോടു നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
“ഏറ്റവും മനോഹരമായ നിമിഷമാണിതെന്നും പ്രേക്ഷകർക്ക് അവാർഡ് സമർപ്പിക്കുന്നുവെന്നും എം.ജയചന്ദ്രൻ പ്രതികരിച്ചു. ഏറ്റവും സുന്ദരമായ നിമിഷമായാണ് തോന്നുന്നത്. ഹൃദയത്തോട് ചേർത്തു നിർത്തുന്ന രണ്ട് ചിത്രങ്ങൾക്കാണ് പുരസ്കാരം. രണ്ടും രണ്ട് പ്രമേയമാണ്. ആയിഷയുടേത് ഏറെ കോംപ്ലിക്കേറ്റഡ് ആയ കോംപസിഷൻ ആയിരുന്നു. അറബിക് സംഗീതവും നമ്മുടെ സംഗീതവും കൂടിച്ചേർന്നുള്ള ചേരുവയാണത്. ഇന്ത്യൻ മ്യൂസിക്കിൽ അതാരെങ്കിലും മുമ്പ് ചെയ്തിട്ടുണ്ടോ എന്നറിയില്ല. നേരത്തേ ഒമാൻ മ്യൂസിക്ക് ഫെസ്റ്റിന്റെ സിനിമാന അവാർഡും ചിത്രത്തെ തേടിയെത്തിരുന്നു. ഈശ്വരന്റെ വരദാനമാണിത്. കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും അവാർഡ് സമർപ്പിക്കുന്നു”, ജയചന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക