തിരുവനന്തപുരം: മണിപ്പുരിലെ സംഭവ വികാസങ്ങൾക്ക് പിന്നിൽ അനഭിമതരായവരെ അപരരായി ചിത്രീകരിച്ചും എതിർവാദങ്ങളുയർത്തുന്നവരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയും തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന ഭരണകൂടത്തിന്റെ പിൻബലമാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ജനങ്ങളുടെ ആശങ്കകൾ അകറ്റേണ്ട ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഇതാണ് പ്രശ്ന പരിഹാരത്തിനു തടസമാകുന്നത്. ജനിച്ചുവളർന്ന നാട്ടിൽ ജീവിക്കാൻ അവകാശമുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജീവനുവേണ്ടി അലമുറയിടുന്ന വേദനാജനകമായ കാഴ്ചകൾ പുറത്തുവരുന്നു.
രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദാരുണ സംഭവങ്ങളുടെ വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നത് ആശ്ചര്യജനകമാണെന്നും എന്തൊരു ഗതികെട്ട സംസ്കാരമാണിതെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക