കണ്ണൂർ തളിപ്പറമ്പ അരിയിൽ ഷുക്കൂർ വധത്തിന്റെ ഗൂഢാലോചനക്കേസിൽ പ്രതിപ്പട്ടികയിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ സിബിഐ ഡയറക്ടർക്കു കത്തയച്ചു.
പി.ജയരാജനെയും ടി.വി.രാജേഷിനെയും പ്രതിചേർത്തതു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഇടപെടലിനെ തുടർന്നാണെന്ന കെപിസിസി സെക്രട്ടറി ബി.ആർ.എം.ഷെഫീറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു കത്ത്. ജൂൺ 30ന് കണ്ണൂരിൽ ഷെഫീർ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ കത്തിനൊപ്പം നൽകിയിട്ടുണ്ട്.
എഫ്ഐആർ ഇടാൻ കെ.സുധാകരൻ സ്വാധീനം ചെലുത്തിയെന്നാണു ഷെഫീറിന്റെ പരാമർശമെന്നു കത്തിൽ പറയുന്നു. അഭിഭാഷകനായ നേതാവിൽനിന്ന് അത്തരമൊരു പരാമർശം ഉണ്ടായതു നിസ്സാരമായി കാണാനാകില്ല. അന്വേഷണം നടത്തിയല്ല പ്രതികളെ നിശ്ചയിച്ചതെന്നു വ്യക്തമാണ്. ഷെഫീറിന്റെ ആരോപണങ്ങൾ തെറ്റാണെങ്കിൽ സുധാകരൻ നിഷേധിക്കണമായിരുന്നു. അതുണ്ടായില്ല. സംഭവം നടക്കുമെന്ന് അറിയാമായിരുന്നിട്ടും അറിയിച്ചില്ല എന്ന കുറ്റമാണ് യുഡിഎഫ് ഭരണകാലത്ത് പൊലീസ് ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക