സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിന് പിന്നിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്ട്ര സഭ രംഗത്ത്. മൊബൈൽ ഉപയോജിക്കുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്നതിനും സൈബർ കുരുക്കുകളിൽ പെടുന്നതിനും കാരണമാകുമെന്ന് ആണ് യുഎൻ വിദ്യാഭ്യാസ, ശാസ്ത്ര സാംസ്കാരിക ഏജൻസിയായ യുനെസ്കോ പറയുന്നത്.
എന്നാൽ വിദ്യാർത്ഥികളെ സാങ്കേതികവിദ്യയിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്തരുതെന്നും ഏത് തരത്തിലുള്ള സാങ്കേതികവിദ്യയാണ് സ്കൂളിൽ അനുവദിക്കേണ്ടത് എന്നതിനെക്കുറിച്ച് രാജ്യങ്ങൾ മികച്ച മാർഗനിർദേശം പുറത്തിറക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുന്നത് അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്കൂളുകളിൽ ഫോണുകൾ നിരോധിക്കുന്ന നിയമങ്ങളോ നയങ്ങളോ ഉള്ള രാജ്യങ്ങൾ നാലിലൊന്നിൽ താഴെ മാത്രമാണെന്നും റിപ്പോർട്ട് കണ്ടെത്തി.യുകെയിൽ, പ്രധാന അധ്യാപകർ നിയമാവലി തയ്യാറാക്കുന്നുണ്ടെന്നും മിക്ക സ്കൂളുകളും ഇത് ബാധകമാണെന്നും റിപ്പോർട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക