പന്ത്രണ്ട് വയസുകാരിയെ ബലാംത്സംഗം ചെയ്ത പ്രതികളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വീടുകള്‍ പൊളിച്ചത് .
മധ്യപ്രദേശിലെ സ്തന ജില്ലയിലാണ് പന്ത്രണ്ട് വയസുകാരി ക്രൂരമായി പീഡനത്തിനിരയായത്. മൈഹാര്‍ ടൗണിലെ ക്ഷേത്രം ട്രസ്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്നു പ്രതികളായ രവി ചൗധരിയും അതുല്‍ ബദോലിയയും. പീഡനത്തെ തുടര്‍ന്ന് കേസെടുത്തതിന് പിന്നാലെ മൈഹാര്‍ ക്ഷേത്ര ഭരണ സമിതി ഇരുവരെയും ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
മൈഹാര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ പ്രതികളുടെ കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമിയും കെട്ടിടവും സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കി. പ്രതികളുടെ വീടുകള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് തെളിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ഉദയ്പൂരിലെ വിദിഷ ജില്ലയിലുള്ള ബദോലിയയുടെ വീട് സര്‍ക്കാര്‍ ഭൂമിയിലാണ് നിര്‍മ്മിച്ചതെന്നും ന്യൂ മാലിയന്‍ തോലയിലുള്ള ചൗധരിയുടെ വീട് അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക