അഴിമതി കേസിൽ ഉൾപ്പെട്ട കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആശ്വാസം. ശിവകുമാറിന് എതിരായ സിബിഐ അന്വേഷണത്തിന് വേണ്ടിയുള്ള ഹർജി സുപ്രീംകോടതി തള്ളി. ഡി കെ ശിവകുമാറിന് എതിരായ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. കേസിൽ സ്റ്റേ അനുവദിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
അന്തിമ വിധിക്കായി കേസ് ഹൈക്കോടതിയുടെ പരിഗണനയിരിക്കുന്ന സാഹചര്യത്തിൽ കേസിൽ കോടതി ഇടപെടാൻ വിസമ്മതിച്ചു. സ്റ്റേ ക്ക് എതിരായ ഹർജിയിൽ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി സിബിഐക്ക് മുൻപിലുള്ള കേസ് വേഗത്തിൽ തീർക്കണമെന്ന് ഹൈക്കോടതിയിൽ അപേക്ഷിക്കാം എന്നും അറിയിച്ചു. ശിവകുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഏജൻസിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
2020ൽ ശിവകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെ രണ്ടു വർഷത്തെ അന്വേഷണ പുരോഗതി സിബിഐയോട് ഹൈക്കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സി ടി രവികുമാർ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക