ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി ചാന്ദിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് ഒരു ലക്ഷം രൂപ നേരത്തെ അടിയന്തര ആശ്വാസ ധനമായി നൽകിയിരുന്നു.
കഴിഞ്ഞദിവസം പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച മന്ത്രി പി രാജീവ് പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതടച്ച രീതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പോലീസ് നടത്തുന്നത് എന്നും സർക്കാർ പൂർണ്ണമായും കുട്ടിയുടെ കുടുംബത്തോടൊപ്പം നിന്നുകൊണ്ട് കാര്യങ്ങൾ അതിവേഗം മുന്നോട്ടു നീക്കുന്നതാണ് എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക