ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് സിനിമ അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന പരാതിയെക്കുറിച്ചുള്ള അന്വേഷണം സാംസ്കാരികവകുപ്പിനെ ഏൽപ്പിച്ചതിൽ ചലച്ചിത്രപ്രവർത്തകർക്കും സി.പി.ഐ.യുടെ യുവജനസംഘടനയ്ക്കും അതൃപ്തി.
സാംസ്കാരികവകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം പ്രഹസനമാകുമെന്ന പരാതിയുണ്ട് .
‘സാംസ്കാരികവകുപ്പിനു കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനെപ്പറ്റി സാംസ്കാരികവകുപ്പുതന്നെ ചലച്ചിത്ര അക്കാദമിയോട് റിപ്പോർട്ട് വാങ്ങുന്ന അന്വേഷണമാണെങ്കിൽ ഗംഭീരമായി’ എന്ന് സംവിധായകൻ ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചു .
രഞ്ജിത്തിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തു വന്നെങ്കിലും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകൻ വിനയനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക