കണ്ണുനീർ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്നും അന്ന് കണ്ണുനീരിന്റെ പിന്നാലെ പോയ മിക്ക നേതാക്കന്മാരും ഇന്ന് ബിജെപിയിൽ ആണ് ഉള്ളതെന്നും മന്ത്രി എ കെ ബാലൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെ ഉടൻ തീരുമാനിക്കുമെന്നും എ.കെ ബാലൻ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും കഴിഞ്ഞതവണ യുഡിഎഫിന് ഭൂരിപക്ഷം വലിയതോതിൽ കുറഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മൻ മത്സരിക്കുന്നത് കൊണ്ട് ഞങ്ങൾക്ക് ഭയമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് എടുത്തുപറയാവുന്ന നേട്ടം പുതുപ്പള്ളിയില്‍ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കാണില്ല. വ്യക്തിപരമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. വ്യക്തിപമാക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും എ.കെ.ബാലന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക