കെഎസ്ഇബി വാഴ വെട്ടിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വാഴയില ലൈനിൽ മുട്ടി എന്ന പേരിൽ 100 കണക്കിന് ഏത്ത വാഴകളാണ് കെഎസ്ഇബി ജീവനക്കാർ മുന്നറിയിപ്പില്ലാതെ വെട്ടി നശിപ്പിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കെഎസ്ഇബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി കെ ബീന കുമാരി ആവശ്യപ്പെട്ടു.
കെ വി ലൈനിന് കീഴിൽ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടി മാറ്റിയ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് കെ രജിസ്റ്റർ ചെയ്തത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ഇതിലൂടെ ഉണ്ടായത്. ലൈനിന് കീഴിൽ നട്ടിരുന്ന വാഴകൾ ലൈനിന് സമീപം വരെ വളർന്നിരുന്നതിനാൽ മനുഷ്യജീവന് അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നതിനാൽ അടിയന്തരമായി വെട്ടി മാറ്റുകയായിരുന്നുവെന്നും കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക