കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നവീകരിച്ച റൺവേ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനം തുടങ്ങി. മുഴുവൻ സമയ വിമാന സർവീസുകൾക്കായി കഴിഞ്ഞ ദിവസമാണ് റൺവേ തുറന്നു കൊടുത്തത്. കഴിഞ്ഞ ജനുവരി 15നാണ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റൺവേ താൽക്കാലികമായി അടച്ചിട്ടത്.
രാവിലെ 10 മുതൽ വൈകിട്ട് 6 വരെയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. രാത്രികാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്ന വിമാന സർവീസുകൾ അടിയന്തര സാഹചര്യത്തിൽ ഹജ്ജ് സർവീസിനായി തുറന്നു കൊടുത്തിരുന്നു. ഇപ്പോൾ ആറുമാസം എടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ആണ് വിമാനത്താവള റൺവേ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനം തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക