മുൻവർഷത്തെ അപേക്ഷിച്ച് 30% വർധനവാണ് കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ അരി വില്പനയിൽ ഉണ്ടായിരിക്കുന്നത്. കേരളത്തിലും വിദേശത്തും നടത്തിയ വില്പനയുടെ കണക്കാണിത്.
ഉയർന്ന കയറ്റുമതി തീരുവ അടച്ചാൽ രാജ്യാന്തര വിപണിയിൽ മത്സരിക്കുക ബുദ്ധിമുട്ട് ആയതിനാൽ കയറ്റുമതി കുറഞ്ഞിരിക്കുകയാണ്.
പുഴുക്കലരിക്ക് കയറ്റുമതി തീരുവ 20% ആക്കിയത് മൂലം വിലവർധന ഒഴിവാക്കുവാനായി എന്ന് അരി വ്യാപാരികൾ പറയുന്നു. വിപണിയിൽ കൂടുതൽ അരി എത്തിയതാണ് വില സ്ഥിരതയ്ക്ക് കാരണം.
കേരളത്തിലെ ആധുനിക അരി മില്ലുകളിലേക്ക് നെല്ല് കൊണ്ടുവരുന്നത് തമിഴ്നാട്, കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക