പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ഭാര്യ അറസ്റ്റിലായി. ഭർത്താവ് പ്രഭാകരനെ കഴുത്ത് ഞെരിച്ചു കൊന്ന കേസിൽ കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ കഴുത്ത് കൊലപ്പെടുത്തിയതിന് ശേഷം ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു.
അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തിയ പോലീസ് പ്രഭാകരൻ നായരുടെ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതക വിവരം പുറത്തിറഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ പ്രഭാകരൻ നായരുടെ കഴുത്തിലെ പാടാണ് ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിച്ചത്. വിശദമായ പരിശോധനയിൽ കഴുത്തിൽ തോർത്തുമുണ്ട് മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്ന് പോലീസ് നിഗമനത്തിലെത്തുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ശാന്തകുമാരി കുറ്റം സമ്മതിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക