ജയിലറിലെ വിനായകൻ ചെയ്ത വർമൻ എന്ന വില്ലൻ കഥാപാത്രത്തിന്റെ വലംകൈ ആയ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടൻ മാരി മുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. ഡബ്ബ് ചെയ്യുന്നതിനിടയിൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ അന്ത്യം സംഭവിച്ചത്.
നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നടന്റെ വിയോഗത്തിൽ തമിഴ് സിനിമ മേഖലയിൽ നിന്നും നിരവധി പേർ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. മിഷ്കിൻ സംവിധാനം ചെയ്ത ‘യുത്തം സെയ്’ എന്ന ചിത്രത്തിൽ ലീഡ് റോൾ ചെയ്തുകൊണ്ട് ആദ്യമായി അഭിനയരംഗത്തെത്തിയ മാരി മുത്തു ഏറ്റവും ഒടുവിൽ സ്ക്രീനിലെത്തിയത് നെൽസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജയിലറിൽ ആണ്. കണ്ണും കണ്ണും, ബുലി വാൽ തുടങ്ങിയ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്ത മാരി മുത്തു വസന്ത്, എസ് ജെ സൂര്യ എന്നിവർക്കൊപ്പം സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക