തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ഗുകുലോത്ത് ലക്ഷ്മണയെ വീണ്ടും സസ്പെൻഡ് ചെയ്തു. മോണ്സൻ മാവുങ്കലിൻെറ തട്ടിപ്പിൽ പങ്കാളിയായ ഐജിയെ ക്രൈം ബ്രാഞ്ച് ഇതിന് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിൻെറ യശ്ശസ്സിന് കളങ്കം സൃഷ്ട്ടിച്ച ലക്ഷ്മണിനെ സസ്പെൻഡ് ചെയ്യണമെന്ന ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തത്.
പുരാവസ്തു തട്ടിപ്പിൽ ആരോപണ വിധേയനായപ്പോള്‍ ഗുകുലോത്ത് ലക്ഷ്മണയെ ഇതിന് മുമ്പും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തിന് ശേഷമാണ് തിരികെ ജോലിയിൽ എടുത്തത്. ട്രെയിനിംഗ് ഐജിയായി നിയമനവും നൽകി.
കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഐജി നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ നിലനിൽക്കുന്നതിനിടെ ഹർജി പിൻവലിച്ച ഗുകുലോത്ത് ലക്ഷ്മണ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണവും നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക