ജി 20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് പകരം ഭാരത്. രാജ്യത്തിന്റെ പേര് ഭാരത് എന്നാണ് ജി 20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രദർശിപ്പിച്ചത്. രാജ്യത്തിന്റെ ഇന്ത്യ എന്ന പേര് പൂർണ്ണമായും ഒഴിവാക്കി ഭാരത് എന്ന് ആക്കി മാറ്റുന്നതിന് കേന്ദ്രസർക്കാർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ നിർണായക നടപടി.
പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ലോക നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന സമയത്താണ് മോദിയുടെ ഇരിപ്പിടത്തിൽ ജി 20 ലോഗോയുള്ള ബോർഡിൽ ദേശീയ പതാകക്കൊപ്പം ഭാരത് എന്ന് എഴുതി സ്ഥാപിച്ചത്. നേരത്തെ രാഷ്ട്രപതി രാഷ്ട്ര നേതാക്കൾക്ക് നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡണ്ട് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡണ്ട് ഓഫ് ഭാരത്’ എന്ന് പ്രയോഗിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഇന്തോനേഷ്യ യാത്ര സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഇന്ത്യയെന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലത്തിന്റെ നീക്കിയിരിപ്പായ ഈ പേര് ഉപേക്ഷിക്കണം എന്നുമാണ് ബിജെപിയുടെ വാദം. എന്നാൽ ഭരണഘടനയുടെ ഒന്നാം വകുപ്പ് അനുസരിച്ച് ഇന്ത്യ അതായത് ഭാരത് സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കുന്നതാണ് എന്നാണ് പറയുന്നത്. മുന്നണിക്ക് ഇന്ത്യ എന്ന പേരിട്ടതോടെ വിറളി പിടിച്ചാണ് രാജ്യത്തിന്റെ പേരിൽനിന്ന് ഇന്ത്യ ഒഴിവാക്കുന്നത് എന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക