കേരളം ഭരിക്കുന്നത് പിണറായി വിജയൻ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഭരിക്കുന്നത് പിണറായി വിജയൻ അല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് കേരളത്തിൽ ഇപ്പോൾ ഭരണം നടത്തുന്നത് എന്നും പ്രതിപക്ഷ നേതാവ് വേണ്ടി സതീശൻ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്യുകയാണ്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറാകാത്തത് വിചിത്രമായ കാര്യമാണ്. അഴിമതി ആരോപണങ്ങളിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറാവുന്നില്ലെന്നും ഭീരുവിനെ പോലെ ഒളിച്ചോടുകയാണ് ചെയ്യുന്നത് എന്നും സതീശൻ പറഞ്ഞു.
സിപിഎമ്മിന്റെ തകർച്ചയുടെ തുടക്കമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയം എന്നും ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിന് വോട്ട് ചെയ്തുവെന്നും വി ഡി സതീശൻ പറഞ്ഞു. ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിന് വോട്ട് ചെയ്തത് സർക്കാറിനെ താക്കീത് ചെയ്യാനാണ്.
ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തൽ ആകും എന്ന് പറഞ്ഞ എംവി ഗോവിന്ദൻ പിന്നീട് നിലപാട് മാറ്റി. പിണറായിയുടെ കുഴലൂത്തുകാരൻ ആയാണ് എംവി ഗോവിന്ദൻ പ്രവർത്തിക്കുന്നത് എന്ന് കുറ്റപ്പെടുത്തിയ വി ഡി സതീശൻ പുതുപ്പള്ളിയിൽ ഉണ്ടായത് ടീം യുഡിഎഫിന്റെ വിജയമാണെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക